CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 57 Seconds Ago
Breaking Now

ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് മേധാവിയെ വധിച്ചതായി ഇസ്രയേല്‍

കഴിഞ്ഞ ദിവസവും ഗാസയില്‍ കൂടുതല്‍ ആക്രമണം നടത്തിയ ഇസ്രയേല്‍, അവിടുത്തെ ഒരേയൊരു ക്യാന്‍സര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം തകര്‍ത്തു

ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് മേധാവിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ സര്‍വൈലന്‍സ് ആന്റ് ടാര്‍ഗറ്റിങ് യൂണിറ്റിന്റെ കൂടി മേധാവിയായ ഒസാമ താബാഷിനെ വധിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം കഴിഞ്ഞ ദിവസവും ഗാസയില്‍ കൂടുതല്‍ ആക്രമണം നടത്തിയ ഇസ്രയേല്‍, അവിടുത്തെ ഒരേയൊരു ക്യാന്‍സര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം തകര്‍ത്തു. തുര്‍ക്കിഷ് - പലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ ആശുപത്രിയാണ് വെള്ളിയാഴ്ച തകര്‍ത്തത്. നേരത്തെ 17 മാസം നീണ്ട ആക്രമണത്തിനിടെ ഈ ആശുപത്രി ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരുന്നു. ഈയാഴ്ച ഹമാസുമായുള്ള  വെടിനിര്‍ത്തല്‍ കരാര്‍ അവഗണിച്ച് വീണ്ടും ആക്രമണം തുടങ്ങിയ ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ഈ മേഖല തിരിച്ചുപിടിക്കുകയും ആശുപത്രി തകര്‍ക്കുകയുമായിരുന്നു. 

ആശുപത്രി തകര്‍ത്ത കാര്യം ഇസ്രയേല്‍ സൈന്യം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. യുദ്ധസമയത്ത് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു ആശുപത്രിയെന്നും അവിടെ ഹമാസ് പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നതെന്നും ഇസ്രയേല്‍ ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.