CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 24 Minutes 12 Seconds Ago
Breaking Now

ചൈനയടക്കം 10 രാജ്യങ്ങളില്‍ സ്വത്ത്; മെഹുല്‍ ചോക്‌സിക്കായി സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക്, സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സാധ്യത

പത്തു രാജ്യങ്ങള്‍ക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നല്‍കി.

പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതി ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബെല്‍ജിയത്തിലേക്ക്. സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥരടക്കം ആറംഗ സംഘത്തെ ബെല്‍ജിയത്തിലേക്ക് അയക്കും. ബെല്‍ജിയവുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച തുടങ്ങി. മെഹുല്‍ ചോക്‌സിയുടെ സ്വത്ത് കണ്ടു കെട്ടാനും ഇഡി ഊര്‍ജിത നീക്കം നടത്തുന്നുണ്ട്.

പത്തു രാജ്യങ്ങള്‍ക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നല്‍കി. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ ചോക്‌സിക്ക് സ്വത്തുണ്ടെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുമെന്ന് ചോക്‌സിയുടെ അഭിഭാഷകന്‍ പറയുന്നു. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തും എന്നും ചോക്‌സിയുടെ അഭിഭാഷകന്‍ പ്രതികരിച്ചിട്ടുണ്ട്.

ബല്‍ജിയത്തില്‍ മെഹുല്‍ ചോക്‌സിയുടെ ജാമ്യപേക്ഷയെ എതിര്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി അഭിഭാഷകരെ നിയോഗിക്കും. ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി മാത്രം ജാമ്യത്തിനു ശ്രമിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കും. ഗുരുതര കുറ്റകൃത്യം ചെയ്ത ശേഷം അസുഖത്തിന്റെ പേരില്‍ വിചാരണ തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടും. അര്‍ബുദ രോഗത്തിന് ചികിത്സയിലെന്ന് ബല്‍ജിയന്‍ കോടതിയെ അറിയിക്കുമെന്ന് ചോക്‌സിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.

ചോക്‌സിയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുടക്കം മുതല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അന്വേഷണത്തോട് ചോക്‌സി സഹകരിക്കാം എന്ന് അറിയിച്ചിരുന്നതാണെന്നും അഭിഭാഷകര്‍ പറയുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥന അനുസരിച്ചാണ് ചോക്‌സിയെ അറസ്റ്റു ചെയ്തതെന്ന് ഇന്നലെ ബല്‍ജിയം വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.