CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 46 Minutes 11 Seconds Ago
Breaking Now

കണക്ക് വെറും തള്ള്? പണിമുടക്കില്‍ വെറും കാല്‍ശതമാനം റസിഡന്റ് ഡോക്ടര്‍മാര്‍ മാത്രം പങ്കെടുത്തെന്ന എന്‍എച്ച്എസ് കണക്കുകള്‍ തള്ളി ബിഎംഎ; 93% ഓപ്പറേഷനും നടന്നെന്ന വാദവും പൊളിയോ? വാക്‌പോര് തുടങ്ങി ഹെല്‍ത്ത് സെക്രട്ടറിയും, യൂണിയനും

സമ്പൂര്‍ണ്ണമായ ഡാറ്റ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്

ബ്രിട്ടനില്‍ കഴിഞ്ഞ ആഴ്ച നടന്ന റസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് പൊളിഞ്ഞുവെന്ന തരത്തിലാണ് എന്‍എച്ച്എസ് പ്രാഥമിക കണക്കുകള്‍ പുറത്തുവിട്ടത്. സമരത്തില്‍ കാല്‍ശതമാനത്തില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രം പങ്കുചേര്‍ന്നപ്പോള്‍, 93% ഓപ്പറേഷനുകളും, പ്രൊസീജ്യറുകളും നടന്നുവെന്ന എന്‍എച്ച്എസ് കണക്കുകള്‍ ഡോക്ടര്‍മാരുടെ യൂണിയന്‍ തള്ളുകയാണ്. 

കഴിഞ്ഞ വര്‍ഷത്തെ ഡോക്ടര്‍ സമരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 10,000 കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുകയാണ് ഉണ്ടായതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വാദിക്കുന്നു. ഈ കണക്കുകള്‍ ആയുധമാക്കിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ഇനി തടസ്സങ്ങളുടെ തുടര്‍ച്ച മറികടന്ന് മുന്നോട്ട് പോകാന്‍ സമയമായെന്ന് പ്രതികരിക്കുകയും ചെയ്തു. 

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഇപ്പോള്‍ ഈ കണക്കുകള്‍ തള്ളുകയാണ്. സങ്കീര്‍ണ്ണമായ വര്‍ക്ക് ഷെഡ്യൂളും, ഡോക്ടര്‍മാരുടെ ലീവും യഥാര്‍ത്ഥ കണക്കുകള്‍ മനസ്സിലാക്കുന്നത് അസാധ്യമാക്കി മാറ്റുമെന്ന് ബിഎംഎ പറയുന്നു. മുന്‍പത്തെ സമരങ്ങളില്‍ പങ്കെടുത്തവരില്‍ നിന്നും 7.5% കുറവ് ഡോക്ടര്‍മാരാണ് അഞ്ച് ദിവസത്തെ പണിമുടക്കിന് ഇറങ്ങിയതെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

സമ്പൂര്‍ണ്ണമായ ഡാറ്റ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. 29% ശമ്പളവര്‍ദ്ധനവാണ് റസിഡന്റ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ശമ്പളം കൂട്ടുന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്. ഭൂരിപക്ഷം റസിഡന്റ് ഡോക്ടര്‍മാരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തില്ലെന്ന് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിക്കുന്നു. ജോലിക്ക് ഇറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.