CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 37 Minutes 50 Seconds Ago
Breaking Now

ജയില്‍ ഓഫീസര്‍മാരെ തിളച്ച എണ്ണയൊഴിച്ച് കുത്തിപ്പരുക്കേല്‍പ്പിച്ചിട്ടും ജിഹാദിക്ക് സമ്മാനം? മാഞ്ചസ്റ്റര്‍ തീവ്രവാദി ഹാഷിം അബേദിക്ക് ജയിലില്‍ ആനുകൂല്യങ്ങള്‍ തിരികെ കിട്ടി; ഇനി ടിവിയും കണ്ട് സസുഖം ജീവിക്കാം

ഫോണ്‍ ക്രെഡിറ്റിന് കൂടുതല്‍ പണവും, ജിം ഉപയോഗം പുനരാരംഭിക്കാനും ഈ തീവ്രവാദിക്ക് സാധിക്കുമെന്നത് ബ്രിട്ടീഷ് പൊതുസമൂഹത്തെ ഞെട്ടിക്കുകയാണ്

മാഞ്ചസ്റ്റര്‍ അരീനാ തീവ്രവാദി ഹാഷിം അബേദി ജയിലില്‍ കാണിച്ച തോന്ന്യാസം ബ്രിട്ടന്‍ കണ്ടതാണ്. ജയില്‍ ഓഫീസര്‍മാര്‍ക്ക് നേരെ തിളച്ച എണ്ണ ഒഴിച്ചും, മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഓഫീസര്‍മാരെ ആശങ്കയുടെ മുനമ്പിലാക്കിയ ഈ പരിപാടിക്ക് ശേഷവും തീവ്രവാദി അബേദിക്ക് നല്‍കുന്ന സൗകര്യങ്ങളില്‍ കുറവ് വന്നിട്ടില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. 

'നല്ല പെരുമാറ്റത്തിന്' ടിവി പാക്കേജ് ഉള്‍പ്പെടെ ആനുകൂല്യങ്ങളാണ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മാസത്തിലായി 28-കാരനായ ജിഹാദി അക്രമം നടത്തിയത്. ഇതേത്തുടര്‍ന്ന് ബേസിക്ക് ആയി മാറ്റിയിരുന്ന സൗകര്യങ്ങളാണ് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് നിലയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 

ഇതോടെ കാന്റീനില്‍ കൂടുതല്‍ ക്രെഡിറ്റും, സെല്ലില്‍ നിന്നും കൂടുതല്‍ സമയം പുറത്തിറങ്ങാനും അബേദിക്ക് സാധിക്കും. സൗത്ത് ഈസ്റ്റ് ലണ്ടനിലെ എച്ച്എംപി ബെല്‍മാര്‍ഷിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. 

ഫോണ്‍ ക്രെഡിറ്റിന് കൂടുതല്‍ പണവും, ജിം ഉപയോഗം പുനരാരംഭിക്കാനും ഈ തീവ്രവാദിക്ക് സാധിക്കുമെന്നത് ബ്രിട്ടീഷ് പൊതുസമൂഹത്തെ ഞെട്ടിക്കുകയാണ്. 

ജിഹാദിക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണെങ്കിലും ഓഫീസര്‍മാര്‍ക്ക് ഈ വാര്‍ത്ത സന്തോഷം നല്‍കുന്നില്ലെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. പ്രത്യേകിച്ച് തങ്ങളുടെ സഹജീവനക്കാരോട് കാണിച്ച ചെയ്തികള്‍ അവര്‍ മറന്നിട്ടില്ല. ചാവേര്‍ ബോംബാക്രമണത്തില്‍ സഹോദരനെ സഹായിച്ച അബേദിക്ക് 55 വര്‍ഷം ശിക്ഷയാണ് അനുഭവിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.