CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 1 Seconds Ago
Breaking Now

മയക്കുമരുന്ന് അടിമയെ കൊലപ്പെടുത്തി തലയും, കവിളും പാകം ചെയ്ത് കഴിച്ചു; ഇരയുടെ മറ്റ് ശരീരഭാഗങ്ങള്‍ ഡോര്‍സെറ്റിലെ വിവിധ പ്രദേശങ്ങളിലായി ഉപേക്ഷിച്ച കൊലയാളിക്ക് 19 വര്‍ഷത്തെ ജയില്‍ശിക്ഷ

ഇരയുടെ തലഭാഗങ്ങള്‍ എന്ത് ചെയ്‌തെന്ന് സമ്മതിക്കാന്‍ പ്രതി തയ്യാറായിട്ടില്ല

മയക്കുമരുന്നിന് അടിമയായ വ്യക്തിയെ വെട്ടിനുറുക്കിയ ശേഷം ഇരയുടെ തലയും, കവിളും പാകം ചെയ്ത് കഴിച്ചതായി വീരവാദം മുഴക്കിയ കൊലയാളിക്ക് 19 വര്‍ഷം ജയില്‍ശിക്ഷ. കൊല നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ പാകം ചെയ്ത് കഴിച്ച ശേഷം ബാക്കിവന്നവ പട്ടണത്തിലെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു. 

ഡോര്‍സെറ്റിലെ ബോണ്‍മൗത്തില്‍ നിന്നുള്ള 49-കാരന്‍ ബെഞ്ചമിന്‍ ആറ്റ്കിന്‍സാണ് തന്റെ നേട്ടത്തെ കുറിച്ച് പങ്കാളി 39-കാരി ഡെബ്ബി പെരേരയോട് വിവരിച്ചത്. കൊല്ലപ്പെട്ട സിമോണ്‍ ഷോട്ടന്റെ തലഭാഗമാണ് താന്‍ പാകം ചെയ്ത് ഭക്ഷിച്ചതെന്ന് ഇയാള്‍ ഡെബ്ബിയോട് വെളിപ്പെടുത്തിയതായി ജൂറര്‍മാര്‍ക്ക് മുന്നില്‍ അറിയിച്ചു. Bournemouth: Man jailed for murdering lodger and cutting up body - BBC News

അറക്കവാള്‍ ഉപയോഗിച്ചായിരുന്നു 48-കാരിയുടെ ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ചത്. ഇതിന് ശേഷം തീരനഗരത്തിലെ വിവിധഭാഗങ്ങളില്‍ ഓരോ കഷ്ണമായി ഉപേക്ഷിച്ചതായും കോടതിയില്‍ വ്യക്തമായി. കാലുകള്‍ മുറിയ്ക്കാതെ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കുകയും, ഇത് ഒരു വഴിയാത്രക്കാരന്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് കൊലപാതക കേസില്‍ അന്വേഷണം തുടങ്ങിയത്. 

പോലീസ് ദമ്പതികളെ പിടികൂടി പോലീസ് വാനില്‍ ഇരുത്തിയപ്പോഴാണ് താന്‍ ചെയ്ത കൊലപാതകത്തെ കുറിച്ച് ആറ്റ്കിന്‍സ് പങ്കാളിയോട് വിശദീകരിച്ചത്. പറ്റിയാല്‍ ഇനിയും ഇത്തരം കൊല ആവര്‍ത്തിക്കുമെന്നാണ് ഇയാള്‍ വീരവാദം മുഴക്കിയത്. ഈ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുന്നതായി ആറ്റ്കിന്‍സ് മനസ്സിലാക്കിയിരുന്നില്ല. 

ഇരയുടെ തലഭാഗങ്ങള്‍ എന്ത് ചെയ്‌തെന്ന് സമ്മതിക്കാന്‍ പ്രതി തയ്യാറായിട്ടില്ല. ഇതോടെയാണ് കേസില്‍ ആറ്റ്കിന്‍സിന് 19 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. മുന്‍ പങ്കാളി പെരേരയ്ക്ക് നാല് വര്‍ഷം ശിക്ഷയും നല്‍കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കൊലപാതകം നടന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.