CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 2 Minutes 41 Seconds Ago
Breaking Now

ജനസാഗരത്തിന് നടുവിലൂടെ വി എസിന്റെ അന്ത്യയാത്ര; പ്രിയ നേതാവിനെ കാണാന്‍ വന്‍ ജനാവലി ; പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വെകീട്ട് സംസ്‌കാരം

മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളികളോടെയാണ് റോഡിനിരുവശവും തടിച്ചു കൂടിയ വന്‍ ജനാവലി പ്രയ സഖാവിനെ യാത്രയാക്കുന്നത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍, പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ രാത്രി വൈകിയും വന്‍ ജനാവലി ഒഴുകിയെത്തി. തലസഥാനത്തിന്റെ അന്ത്യാഭിവാദ്യം എറ്റുവാങ്ങി വിലാപയാത്ര ആലപ്പുഴയിലെത്തി,

മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളികളോടെയാണ് റോഡിനിരുവശവും തടിച്ചു കൂടിയ വന്‍ ജനാവലി പ്രയ സഖാവിനെ യാത്രയാക്കുന്നത്.  

ജനത്തിരക്ക് കാരണം ആദ്യ ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂര്‍ സമയം എടുത്തു. വിലാപ യാത്ര പിന്നിട്ട പട്ടത്തും കേശവദാസപുരത്തും ഉള്ളൂരും കഴക്കൂട്ടത്തും നിരവധി പേരാണ് റോഡരികല്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. വിഎസിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് ശേഷം പ്രായഭേദമെന്യേ സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പേരാണ് അദ്ദേഹത്തെ ഒരു നോക്കു കാണാനായി ഒഴുകി എത്തുന്നത്.

അതിനിടെ വി എസ് അച്യുതാനന്ദന്റെ സംസ്‌കാര സമയങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശന സമയം ചുരുക്കി. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ ക്യൂ തിരുവമ്പാടി വരെ നീണ്ടു.

അരമണിക്കൂര്‍ ആക്കി ചുരുക്കിയതായി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഓഫീസിന് മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കി. ലക്ഷക്കണക്കിന് ആളുകളാണ് വിഎസിനെ കാണാനായി കാത്തുനില്‍ക്കുന്നത്. എല്ലാവര്‍ക്കും വിഎസിനെ അവസാനമായി കാണാനുള്ള അവസരം ഉണ്ടാകും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെ അടക്കമുള്ള സമയക്രമത്തില്‍ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

രാവിലെ ഏഴിനു ശേഷമാണ് വിലാപയാത്ര ഓച്ചിറയില്‍ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. വഴിയില്‍ വി എസിനെ കാണാന്‍ ജനങ്ങള്‍ നില്‍ക്കുന്നയിടത്തെല്ലാം അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ അവ?ഗണിച്ചും പതിനായിരങ്ങളാണ് പലയിടങ്ങളിലായി പ്രിയ സഖാവിനെ കാത്തുനില്‍ക്കുന്നത്.

മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്‌കാരം.

 




കൂടുതല്‍വാര്‍ത്തകള്‍.