CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 19 Seconds Ago
Breaking Now

ഡിസ്‌നിക്ക് 400 കോടി ഡോളര്‍ നഷ്ടം ; ഒഴിവാക്കിയ ജിമ്മി കിമല്‍ ഷോ പുനരാരംഭിച്ച് എബിസി ന്യൂസ്

ഷോ നിര്‍ത്തിയതിന് ശേഷം നിരവധി പേരാണ് ഡിസ്‌നി സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തലാക്കിയത്.

ജിമ്മി കിമല്‍ ഷോ പുനരാരംഭിച്ച് എബിസി ന്യൂസ്. എബിസിയുടെ ഉടമസ്ഥരായ വാള്‍ട്ട് ഡിസ്‌നി കമ്പനിയാണ് പ്രഖ്യാപനം നടത്തിയത്. ചാര്‍ളി കിര്‍ക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ജിമ്മി കിമല്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഷോ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്. ഡിസ്‌നിക്ക് 400 കോടി ഡോളര്‍ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. ഷോ നിര്‍ത്തിയതിന് ശേഷം നിരവധി പേരാണ് ഡിസ്‌നി സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തലാക്കിയത്.

'വൈകാരികമായ ഒരു നിമിഷത്തില്‍ കൂടുതല്‍ പിരിമുറുക്കമുള്ള സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ ബുധനാഴ്ച, ഷോ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ചില അഭിപ്രായങ്ങള്‍ അസമയത്താണെന്നും വിവേകശൂന്യമാണെന്നും ഞങ്ങള്‍ക്ക് തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തത്. ജിമ്മിയുമായി ചര്‍ച്ചകള്‍ നടത്തി. ഇതിന് ശേഷം ഷോ പുനഃരാരംഭിക്കാനുള്ള തീരുമാനത്തിലെത്തി'' ഡിസ്‌നി അറിയിച്ചു.

ജിമ്മി കിമല്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ എബിസി ന്യൂസിനെതിരെയും ഡിസ്‌നിക്കെതിരെയും ബഹിഷ്‌കരണാഹ്വാനം നടത്തിയിരുന്നു. ഡിസ്‌നി സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തലാക്കാനും നിരവധി ഉപഭോക്താക്കള്‍ തായാറായി. എന്നാല്‍ ജിമ്മി കിമല്‍ ഷോ നിര്‍ത്തിവെച്ചതിന് ശേഷം കമ്പനിക്ക് എത്രത്തോളം നഷ്ടമുണ്ടായി എന്നത് സംബന്ധിച്ച് വ്യക്തമായ വിവരമില്ല.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണക്കുന്നവര്‍ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ജിമ്മിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെയാണ് ഷോ നിര്‍ത്തിവെക്കാന്‍ എബിസി ന്യൂസ് തീരുമാനിച്ചത്. ഷോനിര്‍ത്തിവെച്ചത് നന്നായി എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത വിമര്‍ശകനാണ് ജിമ്മി കിമല്‍. യൂട്ടവാലി സര്‍വകലാശാലയില്‍ സെപ്റ്റംബര്‍ 10നു നടന്ന ചടങ്ങിനിടെയാണു ചാര്‍ലി കിര്‍ക്ക് വെടിയേറ്റു കൊല്ലപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.