
















ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ഡോ. ഉമര്‍ നബിതന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എന്‍ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളര്‍ ഭീകര സംഘത്തിലെ പ്രധാനികള്‍ ഡോ ഉമറും ഡോ. മുസമ്മില്‍ ഷക്കീലുമെന്ന് എന്‍ഐഎ വ്യക്തമാക്കി. ഡിസംബര്‍ 6 ന് വന്‍ ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടത്തിയ ഐ 20 കാര്‍ വാങ്ങാന്‍ ഉമര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ താരിഖ് എന്ന പേര് ഉപയോഗിച്ചതായിട്ടാണ് വിവരം.
ഉമര്‍ സ്‌ഫോടനം നടത്തിയത് മുസമില്‍ പിടിയിലായതോടെ എന്നാണ് നിഗമനം. മുസമ്മില്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തിയിലാവുകയായിരുന്നു. ഉമര്‍ വന്‍ ആക്രമണ പദ്ധതി മുസമിലുമായി പങ്കുവെച്ചിരുന്നു. ഉമറും മുസമിലും തമ്മില്‍ 2018 മുതല്‍ ബന്ധം ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. സ്‌ഫോടനത്തിന് മുന്‍പ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദില്‍ ഉമര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
15 മിനിറ്റ് സമയം മസ്ജിദില്‍ ചിലവഴിച്ചു. ഉമര്‍ മസ്ജിദില്‍ എത്തിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 2:34 ഓടെയാണ്. മാസ്‌ക് ഇല്ലാത്ത ഉമറിന്റെ ദൃശ്യങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചത് മസ്ജിദിനു സമീപത്ത് നിന്നുമാണ്. മസ്ജിദില്‍ വച്ച് ആരെയെങ്കിലും കണ്ടുമുട്ടിയോ എന്ന് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഉത്കണ്ഠയോടെയാണ് ഒമര്‍ മസ്ജിദില്‍ നിന്നും മടങ്ങിയത്. നടക്കുമ്പോള്‍ പിന്നോട്ട് തിരിഞ്ഞു നോക്കി കൊണ്ടിരുന്നതായി ദൃശ്യങ്ങളിലുണ്ടെന്ന് ഏജന്‍സികള്‍ പറയുന്നു.