CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 35 Seconds Ago
Breaking Now

32 വര്‍ഷം മുമ്പ് നടന്നത കൊലപാതകം ; 1986ല്‍ കൊല്ലപ്പെട്ടത് തെളിയിക്കപ്പെട്ടത് 2018 ല്‍ ; പ്രതിയെ കുടുക്കിയത് പേപ്പര്‍ നാപ്കിന്‍

തുമ്പൊന്നും കിട്ടാത്ത കേസ് 2016ലാണ് ഡിഎന്‍എ പരിശോധനയെന്ന സാധ്യതയിലേക്ക് എത്തിയത്.

വാഷിങ്ടണ്‍ ; 32 വര്‍ഷം മുമ്പ് നടന്ന കൊലപാതകം തെളിയിക്കാന്‍ പോലീസിന് തുമ്പായത് പേപ്പര്‍ നാപ്കിന്‍. 1986 ല്‍ വാഷിങ്ടണില്‍ 12 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ഗാരി ഹാര്‍ട്ട്മാനാണ് മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷം പോലീസ് പിടിയിലായത്. മിഷേലാ വെല്‍ഷ് എന്ന പെണ്‍കുട്ടിയാണ് 1986 മാര്‍ച്ചില്‍ സഹോദരിമാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പാര്‍ക്കിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു മാസത്തിന് ശേഷം സമാന രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. ഇതു രണ്ടും ഒരാള്‍ തന്നെ ചെയ്‌തെന്നാണ് പോലീസ് നിഗമനം. എന്നാല്‍ മിഷേലാ വേര്‍ഷിന്റെ കാര്യത്തില്‍ തെളിവുകളുണ്ടായിരുന്നില്ല.

തുമ്പൊന്നും കിട്ടാത്ത കേസ് 2016ലാണ് ഡിഎന്‍എ പരിശോധനയെന്ന സാധ്യതയിലേക്ക് എത്തിയത്. 1986 ല്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്ന് പാര്‍ക്കിലും സമീപത്തുമുണ്ടായിരുന്ന പലരേയും പെണ്‍കുട്ടിയുടെ ബന്ധുക്കളുടേയും പോലീസ് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശോധനയ്ക്ക് ശേഷം രണ്ട് പേരിലേക്ക് സംശയം ഒതുങ്ങി.

ആ രണ്ട് പേരില്‍ ഒരാളാണ് ഗാരി ഹാര്‍ട്ട്മാന്‍. ഇയാളെ രഹസ്യമായി പിന്തുടര്‍ന്ന പോലീസ് ഡിറ്റക്ടീവ് ഗാരി അസാധാരണമായ വിധം പേപ്പര്‍ നാപ്കിനുകള്‍ ഉപയോഗിക്കുന്നത് ഒരു റെസ്‌റ്റൊറന്റില്‍ നിന്ന് കാണാന്‍ ഇടയായി. കൈയ്യിലുള്ള ബാഗില്‍ പേപ്പര്‍ നാപ്കിനുകള്‍ ശേഖരിച്ച ശേഷം അവ ബാഗോടെ മാലിന്യക്കുപ്പിയില്‍ നിക്ഷേപിച്ചു. പോലീസ് ഈ ബാഗ് പരിശോധനയ്‌ക്കെടുക്കുകയും നാപ്കിനുകളില്‍ നിന്ന് ലഭിച്ച ഡിഎന്‍എ മിഷേലിന്റെ മൃതശരീരം ലഭിച്ച സ്ഥലത്ത് നിന്ന് കിട്ടിയതുമായി യോജിക്കുന്നതായിരുന്നു. അങ്ങനെയാണ് ഗാരി അറസ്റ്റിലായത്.




കൂടുതല്‍വാര്‍ത്തകള്‍.