CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 13 Seconds Ago
Breaking Now

'ഇന്ത്യന്‍ എംപിമാര്‍ വിദേശത്തുപോയി പ്രധാനമന്ത്രിക്കെതിരായി സംസാരിക്കണോ?' ; ശശി തരൂരിനെ പിന്തുണച്ച് ബിജെപി

എന്താണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടത്? അവര്‍ക്ക് രാജ്യത്തോട് എത്രമാത്രം സ്നേഹമുണ്ട്?

പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസ്താവനയില്‍ ഡോക്ടര്‍ ശശി തരൂരിനെ പിന്തുണച്ച് ബിജെപി. ഇന്ത്യന്‍ എംപിമാര്‍ വിദേശത്തുപോയി ഇന്ത്യക്കും പ്രധാനമന്ത്രിക്കും എതിരെ ആണോ സംസാരിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചു. രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ടെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. അതേസമയം, ശശി തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അ്പതൃപ്തിയുണ്ട്.

എക്സിലൂടെയാണ് കിരണ്‍ റിജിജുവിന്റെ പ്രതികരണം. എന്താണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടത്? അവര്‍ക്ക് രാജ്യത്തോട് എത്രമാത്രം സ്നേഹമുണ്ട്? ഇന്ത്യന്‍ എംപിമാര്‍ വിദേശ രാജ്യങ്ങളില്‍ പോയി രാജ്യത്തിനും പ്രധാനമന്ത്രിക്കുമെതിരെ സംസാരിക്കണോ? രാഷ്ട്രീയ നിരാശയ്ക്ക് ഒരു പരിധിയുണ്ട്! - റിജിജു എക്സില്‍ കുറിച്ചു.

സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി ശക്തമായ മറുപടി നല്‍കിയെന്ന തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്. ഡോ. ശശി തരൂരിനെ ബിജെപി വക്താവാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ എക്‌സ് പോസ്റ്റ് ജയ്‌റാം രമേശ് പങ്കുവച്ചു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ പാനമ സന്ദര്‍ശത്തിനിടെയാണ് തരൂരിന്റെ പ്രതികരണം.

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് ശക്തമായ മറുപടി. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയു എന്നാണ് ഭീകരര്‍ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായി. ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് - എന്നാണ് ഡോ ശശി തരൂര്‍ എം പി പറഞ്ഞത്.

മോദി ഭരണത്തിന് മുന്‍പ് ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ സുവര്‍ണ ചരിത്രത്തെ തരൂര്‍ അപമാനിച്ചു. ഇത്രയധികം നേട്ടങ്ങള്‍ നല്‍കിയ പാര്‍ട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാര്‍ത്ഥതയില്ലാത്തതെന്നും ഉദിത് രാജ് ചോദിച്ചു. 1965 ല്‍ നിരവധി തവണ പാകിസ്താനിലേക്ക് കടന്നുകയറി. 1971 ല്‍ ഇന്ത്യ പാകിസ്താനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ഉദിത് രാജ് പറഞ്ഞു. പവന്‍ ഖേരയും ഉദിത് രാജിന്റെ പ്രസ്താവനയെ പിന്തുണച്ച് പോസ്റ്റ് ഷെയര്‍ ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.