CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 3 Seconds Ago
Breaking Now

ബലാത്സംഗക്കേസിലെ പ്രതിക്ക് വിവാഹത്തിന് ഒരുമാസത്തെ ജാമ്യം , വധു അതിജീവിതയായ 22കാരി

അവരുടെ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്.

ബലാത്സംഗക്കേസിലെ പ്രതിക്ക് വിവാഹത്തിനായി ഒരുമാസത്തെ ജാമ്യം അനുവദിച്ച് ഒഡിഷ ഹൈക്കോടതി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയാണ് പ്രതി വിവാഹം ചെയ്യുന്നത്. പെണ്‍കുട്ടി പതിനാറ് വയസ്സുള്ളപ്പോഴാണ് ബലാത്സംഗത്തിനിരയായത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 22 വയസ്സുണ്ട്. അവരുടെ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്.

നിയമപരമായി ഗൗരവമുള്ള ആരോപണങ്ങളാണെങ്കിലും, വളരെ ചെറിയ പ്രായത്തിലുള്ളവരും ഇപ്പോഴത്തെ കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് വ്യക്തിപരമായ ബന്ധം പങ്കിട്ടവരുമായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്നാണ് കേസ് ഉണ്ടായതെന്നും  ജാമ്യ ഉത്തരവില്‍ ജസ്റ്റിസ് എസ് കെ പാണിഗ്രാഹി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി 2019 മുതല്‍ ശാരീരിക ബന്ധം പുലര്‍ത്തിയെന്ന സ്ത്രീയുടെ പരാതിയില്‍ 2023 ല്‍ പോക്‌സോ നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 2020 ലും 2022 ലും രണ്ടുതവണ ഗര്‍ഭിണിയായെന്നും രണ്ടുതവണയും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്നും അവര്‍ പരാതിപ്പെട്ടു.

പരാതിക്കാരിയെ വിവാഹം കഴിക്കണമെന്ന് തന്റെയും സ്ത്രീയുടെയും കുടുംബങ്ങള്‍ സമ്മതിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട്, ഇടക്കാല ജാമ്യത്തിനായി യുവാവ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരി വിവാഹത്തിന് സമ്മതം പ്രകടിപ്പിക്കുകയും മോചിതനായാല്‍ വിവാഹം നടത്താമെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.