CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 43 Seconds Ago
Breaking Now

'പ്രശാന്തന്‍ ഇനി സര്‍വ്വീസില്‍ വേണ്ട, പിരിച്ചുവിടും; സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ല'; മന്ത്രി വീണാ ജോര്‍ജ്

ടി വി പ്രശാന്തനെ പിരിച്ചു വിടുന്നതിന് മുന്‍പുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

എഡിഎം കെ നവീന്‍ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് പിരിച്ചുവിടും. ടി വി പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെന്ന് മന്ത്രി പറഞ്ഞു. 

ടി വി പ്രശാന്തനെ പിരിച്ചു വിടുന്നതിന് മുന്‍പുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. പ്രശാന്തന്‍ ഇനി സര്‍വ്വീസില്‍ വേണ്ടെന്നും പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വേദന നേരിട്ട് അറിയാം. പ്രളയ കാലത്ത് എനിക്ക് ഒപ്പം പ്രവര്‍ത്തിച്ച ആളാണ് നവീന്‍ ബാബു. വക്കാല്‍ പോലും ജീവിതത്തില്‍ ഒരു കള്ളം പറയാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതു കൊണ്ടാണ് നേരിട്ട് അന്വേഷിക്കുന്നത്. ഡിഎംഇയെ താന്‍ തന്നെ നേരിട്ട് വിളിച്ചെന്ന് മന്ത്രി പറഞ്ഞു. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള റെഗുലറൈസ് പ്രക്രിയയുടെ പട്ടികയില്‍ ഉള്ള ആളാണ്. സംഭവ ശേഷം ഇതുവരെ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ടിപി പ്രശാന്തന്‍ ആണോ അപേക്ഷകന്‍ എന്നുള്ളത് മെഡിക്കല്‍ കോളജിന് അറിയില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും പരിയാരത്തേക്ക് നാളെ പോയി അന്വേഷിക്കും. റെഗുലറസിങ് പ്രോസസ്സ് മുന്നോട്ടു കൊണ്ടുപോകില്ല. അതിനായി നിയമ ഉപദേശം തേടിയെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. പ്രശാന്തനെ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി കൊണ്ടുപോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ രണ്ട് അഭിപ്രായം പാര്‍ട്ടിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.