CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 26 Seconds Ago
Breaking Now

'കൈയിലിരുന്ന കൊന്ത നല്‍കി, പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പ്രിയങ്ക പറഞ്ഞു': സന്തോഷം പങ്കുവെച്ച് ത്രേസ്യാമ്മ

വന്നപ്പോള്‍ സത്യമാണോ സ്വപ്നമാണോ എന്നറിയാത്ത അവസ്ഥയായിരുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു.

വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനെത്തിയ പ്രിയങ്ക ഗാന്ധി ത്രേസ്യാമ്മയെ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രിയങ്ക ഗാന്ധി വീട്ടില്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. വന്നപ്പോള്‍ സത്യമാണോ സ്വപ്നമാണോ എന്നറിയാത്ത അവസ്ഥയായിരുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു.

എന്റെ കൈയിലിരുന്ന കൊന്ത കൊടുക്കാന്‍ പെട്ടെന്ന് തോന്നി. മദര്‍ തരേസ കൊന്ത തന്നിട്ടുണ്ട്. ഇതും അതുപോലെ സൂക്ഷിച്ചു വെക്കുമെന്ന് പ്രിയങ്ക പറഞ്ഞു. എന്റെ മക്കളുടെ പ്രായമേയുള്ളൂ പ്രിയങ്കയ്ക്കും രാഹുലിനും. ആ കുടുംബത്തോടാകെ സ്‌നേഹമാണ്. ഇന്ദിരാഗാന്ധി മരിക്കുമ്പോള്‍ ഞാന്‍ സ്‌കൂളില്‍ ജോലി ചെയ്യുകയാണ്. അന്ന് മൗനജാഥ നടത്തിയതൊക്കെ ഓര്‍മയുണ്ട്. അത്ര ആത്മബന്ധമാണെന്നും ത്രേസ്യാമ്മ പറഞ്ഞു.

ത്രേസ്യയുടെ വിമുക്ത ഭടനായ മകന്‍ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിര്‍ത്തുകയായിരുന്നു. പ്രിയങ്കയെ കാണാന്‍ അമ്മയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പ്രധാന പാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് വാഹനം ചെന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി. ഏറെ നേരം ത്രേസ്യയുമായി സംസാരിച്ച് തന്റെ മൊബൈല്‍ നമ്പര്‍ കൈമാറിയ ശേഷം വയനാട്ടില്‍ തനിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്‌നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.