CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Seconds Ago
Breaking Now

'സ്‌നേഹബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ല, അമിത് ഷായും അദാനിയും വന്നിരുന്നു'; എംവി ഗോവിന്ദന്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് ജ്യോത്സ്യന്‍ മാധവ പൊതുവാള്‍

മുഹൂര്‍ത്തമോ സമയമോ ഒന്നും എംവി ഗോവിന്ദന്‍ ചോദിച്ചിട്ടില്ല

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യന്‍ മാധവ പൊതുവാള്‍. എംവി ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് മാധവ പൊതുവാള്‍ പറഞ്ഞു. എംവി ഗോവിന്ദന്‍ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങള്‍ക്കിടെയാണ് മാധവ പൊതുവാളിന്റെ പ്രതികരണം.

മുഹൂര്‍ത്തമോ സമയമോ ഒന്നും എംവി ഗോവിന്ദന്‍ ചോദിച്ചിട്ടില്ല. സ്‌നേഹബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദന്‍ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാന്‍ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ കൊണ്ടാകാം ഇപ്പോള്‍ വിവാദമുണ്ടാകാന്‍ കാരണമെന്നും മാധവ പൊതുവാള്‍ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാള്‍ പറയുന്നു.

ചില നേതാക്കള്‍ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമര്‍ശനമുയര്‍ന്നത്. അങ്ങനെയൊരു വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദന്‍ തന്നെ രംഗത്തെത്തി. സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവും ഉയര്‍ന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നുവെന്നും ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവ് സംസ്ഥാന സമിതിയില്‍ തുറന്നടിച്ചതായുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. എന്ത് രാഷ്ട്രീയബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചില നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നത് എന്നായിരുന്നു ചോദ്യം. എം.വി. ഗോവിന്ദന്‍ ജ്യോത്സ്യനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പ്രചിരിച്ചിരുന്നു. ഇതിനെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനം.

 




കൂടുതല്‍വാര്‍ത്തകള്‍.