CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes Ago
Breaking Now

മകളെ കൊല്ലാന്‍ അമ്മ കൊട്ടേഷന്‍ നല്‍കിയത് മകളുടെ കാമുകന്; കൊലപ്പെടുത്തിയത് അമ്മയെ

ഉത്തര്‍പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം

മകളെ കൊല്ലാന്‍ മകളുടെ കാമുകന് കൊട്ടേഷന്‍ നല്‍കി അമ്മ. പക്ഷെ കൊലയാളി കൊന്നത് കൊട്ടേഷന്‍ നല്‍കിയ അമ്മയെ തന്നെ. മകളുടെ പെരുമാറ്റം മടുത്ത അമ്മയാണ് 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ചത്. ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍ മകളുടെ കാമുകനാണെന്ന് 35കാരിയായ അമ്മ തിരിച്ചറിഞ്ഞിരുന്നില്ല.

ഉത്തര്‍പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിയുള്ള അന്വേഷണത്തിലാണ് വലിയ രീതിയിലുള്ള ട്വിസ്റ്റ് പുറത്ത് വന്നത്. അല്‍കാദേവി എന്ന യുവതിയാണ് കൗമാരക്കാരിയായ മകളുടെ പെരുമാറ്റത്തില്‍ മടുത്ത് മകളെ കൊല്ലാന്‍ തീരുമാനിച്ചത്. സുഭാഷ് എന്ന വാടക കൊലയാളിയെയാണ് മകളെ കൊല്ലാനായി യുവതി വിളിച്ച് വരുത്തിയത്.

എന്നാല്‍ വിളിച്ചു വരുത്തിയ കൊലയാളി മകളുടെ കാമുകനാണെന്ന് അല്‍കാദേവി അറിഞ്ഞിരുന്നില്ല. 17കാരി വിവാഹം ചെയ്യാമെന്ന് ഉറപ്പ് കൂടി നല്‍കിയതോടെ 38കാരനായ സുഭാഷ് സിംഗ് പെണ്‍കുട്ടിയുടെ അമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കി. ഒക്ടോബര്‍ ആറിനാണ് 35കാരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഈറ്റയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.

കേസില്‍ യുവാവും കൗമാരക്കാരിയും ബുധനാഴ്ച അറസ്റ്റിലായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അല്‍കാദേവിയുടെ മകള്‍ ഗ്രാമവാസിയായ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് പെണ്‍കുട്ടി സുഭാഷുമായി ചങ്ങാത്തത്തിലായത്. രാത്രി വൈകിയുള്ള പെണ്‍കുട്ടിയുടെ ഫോണ്‍വിളി ശ്രദ്ധിച്ച അമ്മയുടെ സഹോദരന്‍ വിവരം പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ അമ്മ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു.

മകളുണ്ടാക്കിയ നാണക്കേടില്‍ പ്രകോപിതയായാണ് ഇവര്‍ മകളെ കൊല്ലാനായി ആളെ കണ്ടെത്തിയത്. സെപ്തംബര്‍ 27നാണ് അല്‍ക സുഭാഷിന് 50,000 രൂപ മകളെ കൊല്ലാനായി നല്‍കിയത്. മകളുടെ ചിത്രവും മറ്റ് വിവരവും നല്‍കിയതോടെയാണ് കാമുകിയെയാണ് കൊലപ്പെടുത്തേണ്ടത് എന്ന് യുവാവിന് വ്യക്തമായത്. ഇതോടെ വിവരം ഇയാള്‍ കൗമാരക്കാരിയെ അറിയിച്ച് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.