CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 21 Minutes 36 Seconds Ago
Breaking Now

ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് വന്‍ പണമൊഴുക്ക്; 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക

ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി ജോ ബൈഡന്റെ പ്രഖ്യാപനം

24 മണിക്കൂറിനുള്ളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് വന്നത് റെക്കോര്‍ഡ് തുകയെന്ന് റിപ്പോര്‍ട്ട്. 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് വന്‍ പണമൊഴുക്ക് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മാത്രം 24 മണിക്കൂറിനുള്ളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കുന്ന റെക്കോര്‍ഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നത്.

ജോ ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയര്‍ന്ന സാഹചര്യത്തിലായിരുന്നു മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം.

ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി ജോ ബൈഡന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലേക്കുള്ള പണമൊഴുക്ക്. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നല്‍കാന്‍ മടിച്ചവര്‍ അടക്കം പണം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

അതേസമയം 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന സംഭാവന തുകകളിലെ റെക്കോര്‍ഡ് നേട്ടമാണ് കമല ഹാരിസ് സ്വന്തമാക്കിയിട്ടുള്ളത്. 888000 പേരാണ് 200 ഡോളര്‍ വച്ച ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി 24 മണിക്കൂറിനുള്ളില്‍ നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കമലാ ഹാരിസിന് സാധാരണക്കാരില്‍ നിന്ന് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ഇത് വ്യക്താമാക്കുന്നതെന്നാണ് പാര്‍ട്ടി വക്താക്കള്‍ വിശദമാക്കി.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.