CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 2 Seconds Ago
Breaking Now

ആരോപണം ഉന്നയിച്ച ദിവസം നിവിന്‍ ഉണ്ടായിരുന്ന ഹോട്ടലിലെ ചിത്രങ്ങളും രേഖകളും കൈയില്‍; തെളിവുകളുമായി പ്രൊഡ്യൂസര്‍

നിവിന്‍ പോളിക്കെതിരായ പീഡന ആരോപണത്തില്‍ പ്രതികരിച്ച് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം. പരാതിക്കാരി പറയുന്ന തിയതിയില്‍ നിവിന്‍ പോളി വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ സെറ്റിലായിരുന്നു എന്നാണ് വിശാഖ് പറയുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ നിര്‍മാതാവും മെരിലാന്‍ഡ് സിനിമാസിന്റെ ഉടമയുമാണ് വിശാഖ് സുബ്രഹ്‌മണ്യം.

പരാതിക്കാരി ഉന്നയിക്കുന്ന തീയതിയായ ഡിസംബര്‍ 14-നാണ് സിനിമയില്‍ ഹിറ്റായ 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാന്‍' എന്ന ഡയലോ?ഗുള്ള ഭാ?ഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിനായി നിവിന്‍ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബര്‍ 1,2,3,14 എന്നീ 4 ദിവസങ്ങളിലാണ്. നിവിന്‍ ഒപ്പിട്ട കരാര്‍ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് പറയുന്നു. മൂന്നാറിലാണ് 1,2,3 തീയതികളില്‍ സിനിമയുടെ ഷൂട്ടിം?ഗ്. ഡിസംബര്‍ 14ന് രാവിലെ 7.30 മുതല്‍ 15 പുലര്‍ച്ചെ 2.30 വരെ നിവിന്‍ എറണാകുളം ന്യൂക്ലിയസില്‍ ഉണ്ടായിരുന്നെന്നും വിശാഖ് വെളിപ്പെടുത്തി.

താന്‍ മാത്രമല്ല, 150 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നിവിനെ കണ്ടിട്ടുണ്ട്. സിനിമയില്‍ കാണുന്ന ഒറ്റയ്ക്കു വഴിവെട്ടി വന്നവനാടാ എന്ന ഡയലോ?ഗ് ക്രൗണ്‍ പ്ലാസയിലെ റൂമില്‍ അര്‍ധ രാത്രിയാണ് ചിത്രീകരിച്ചത്. നിവിന്‍ ഇവിടെ ഉണ്ടോയിരുന്നോ എന്ന് അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലും വ്യക്തമാണ്.

നിവിന് മെരിലാന്‍ഡിന്റെ പേരില്‍ നേരത്തെ പ്രതിഫലവും നല്‍കിയിരുന്നു. നിവിന്റെ അസിസ്റ്റന്റ്‌സിനു തൊട്ടടുത്ത ദിവസം തന്നെ ബാറ്റ ബാങ്ക് ട്രാന്‍സ്ഫറും ചെയ്തതാണ്. 15ന് പുലര്‍ച്ചെ 2.30ന് ഷൂട്ടിങ് കഴിഞ്ഞ ശേഷം എല്ലാവരും ഫോട്ടോയെടുത്താണ് പിരിഞ്ഞത്. സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലൊക്കേഷന്‍ ചിത്രങ്ങളും എടുത്തിട്ടുണ്ട്. അന്വേഷണ സംഘം ഇതെല്ലാം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.