CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 11 Seconds Ago
Breaking Now

അമേരിക്കയുടെ തീരുവ ഭീഷണിക്കിടെ അജിത് ഡോവല്‍ റഷ്യയില്‍; മലക്കംമറിഞ്ഞ് ട്രംപ്

ഈ യാത്ര മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ളതാണെങ്കിലും യുഎസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങളെ തുടര്‍ന്ന് ഡോവലിന്റെ സന്ദര്‍ശനം വലിയ പ്രാധാന്യമുള്ളതായി തീര്‍ന്നിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തി. ഇന്ത്യയും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഈ മാസം തന്നെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യന്‍ സന്ദര്‍ശനം നടത്തും.

ഈ യാത്ര മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ളതാണെങ്കിലും യുഎസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങളെ തുടര്‍ന്ന് ഡോവലിന്റെ സന്ദര്‍ശനം വലിയ പ്രാധാന്യമുള്ളതായി തീര്‍ന്നിരിക്കുകയാണ്. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ഇറക്കുമതി തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്. അതിനിടയില്‍ ഇന്ത്യയ്ക്ക് അധിക തീരുവ നടപ്പാക്കാനുള്ള തീരുമാനം ഇന്നുണ്ടാകില്ലെന്നും വിശദമായ പ്രതികരണം പിന്നീടെന്നുമാണ് ട്രംപ് ഒടുവില്‍ പറഞ്ഞിരിക്കുന്നത്. തീരുമാനം റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളുവെന്നാണ് വിശദീകരണം. വ്യാപാരക്കരാറിന്റെ കാര്യം അതത് രാജ്യത്തിന്റെ തീരുമാനമാണെന്ന് റഷ്യ പ്രതികരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍.

'ഇന്ത്യ ഒരിക്കലും ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. പക്ഷെ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാല്‍ 25 ശതമാനം തീരുവ എന്നതില്‍ നിര്‍ത്തിയതാണ്. പക്ഷെ അടുത്ത 24 മണിക്കൂറില്‍ അത് ഗണ്യമായി ഉയര്‍ത്താനാണ് തീരുമാനം. കാരണം അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയാണ്'- ട്രംപ് പറഞ്ഞു. നേരത്തെയും ഇന്ത്യയുടെ താരിഫ് വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുകയാണെന്നും യുക്രെയിനില്‍ എത്രപേര്‍ കൊല്ലപ്പെടുന്നു എന്നത് അവര്‍ കാര്യമാക്കുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. 

 




കൂടുതല്‍വാര്‍ത്തകള്‍.